Sunday, October 28, 2007

മലയാളം റിയാലിറ്റി ഷോ ഒരു പഠനം.

മലയാളം റിയാലിറ്റി ഷോ ഒരു പഠനം.

പുഴ ഓണ്‍ലൈന്‍ മാഗസിനില്‍ വസന്ത് എന്ന ആളെഴുതിയ ലേഖനം വായിച്ചു. http://www.puzha.com/puzha/magazine/html/essay1_oct27_07.htmlഈ വിഷയത്തില്‍ വന്ന മറ്റു ലേഖനങ്ങള്‍ ഇവയാണ്.
1. അനില്‍ ശ്രീ‍ എഴുതിയ http://swakaryangal.blogspot.com/2007/10/blog-post_21.html
2. തെന്നാ‍ലികഥകള്‍ എഴുതിയ
http://thennaliraaman.blogspot.com/2007/10/blog-post_25.html

എന്റെ അഭിപ്രായം

കഴിഞ്ഞ കുറേ മാസങ്ങളായി തുടര്‍ച്ചയായി അവസരം ലഭിക്കുംബോള്‍ ഈ പ്രോഗ്രാം കാണുന്ന ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് എനിക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുണ്ട്. പ്രധാനമായും റിയാലിറ്റി ഷോകളോട് ആകര്‍ഷണം തോന്നുവാന്‍ കാരണം കണ്ടു കണ്ടു തഴമ്പിച്ച സിനിമാകളും, ഇഴഞ്ഞു നീങ്ങുന്ന സീരിയലുകള്‍ക്കും നടുവിലാണ് റിയാലിറ്റി ഷോ എന്ന പേരില്‍ ഒരു പുതിയ ചാനല്‍ വിപ്ലവം അരങ്ങേറിയത്. എന്റെ അറിവില്‍ അമൃതാ റ്റി വിയാണ് ആദ്യമായി സൂപര്‍സ്റ്റാര്‍ എന്ന പേരില്‍ പ്രോഗ്രാം ആരംഭിച്ചത്. ഇതേതുടര്‍ന്ന് സ്വഭാവികമായും മറ്റുള്ള മലയാളം ചാനലുകളും പ്രൊഗ്രാമുകള്‍ പ്രക്ഷേപണം നടത്താന്‍ തുടങ്ങി. പക്ഷെ അധികം ആയാല്‍ അമൃതും വിഷമെന്നാണല്ലോ ചൊല്ല്. ഇത്തരം പ്രൊഗ്രാമുകളുടെ എണ്ണം കൂടിയപ്പോള്‍ പൊതുവെ ഒരു ചെടിപ്പ് ഇപ്പോള്‍ തോന്നുന്നുണ്ട്.
എന്റെ വിഷയം അതല്ല.
1) റിയാലിറ്റി ഷോകള്‍ ആരെയും നിര്‍ബന്ധിച്ച് ആ പ്രോഗ്രാം കാണിക്കുന്നില്ല. നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ മാത്രം കാണുക

2) ഈ പ്രോഗ്രാം കാണുന്നതിനോ ആസ്വദിക്കുന്നതിനോ പ്രേക്ഷകരില്‍ നിന്ന് പണം ഈടാക്കുന്നില്ല, നിങ്ങള്‍ ഒരു പ്രോഗ്രാം കണ്ട് ഇഷ്ടപ്പെട്ടാല്‍ മാത്രം എസ് എം എസിലൂടെ വോട്ട് രേഖപ്പെടുത്തുക.
(കഴിഞ്ഞ കുറെ മാസങ്ങളായി ഞാന്‍ ഈ പ്രോഗ്രാം ആസ്വദിക്കുന്നുവെങ്കിലും ഇന്നേവരെ ഒരു എസ് എം എസ് പോലും ഇത്തരം പ്രോഗ്രാമുകള്‍ക്ക് അയച്ചിട്ടില്ല. വീട്ടുകാരെ വിളിക്കാന്‍ പോലും ടെലഫോണ്‍ കാറ്ഡ് തികയുന്നില്ല പിന്നല്ലെ :) .എന്നാല്‍ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്യുന്ന പരസ്യ കമ്പനികളുടെ ബ്രാന്‍ഡുകളില്‍ കണ്ണുകള്‍ ഉടക്കാറുണ്ട്; അത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറുമുണ്ട്.)

3) എസ് എം എസ് വോട്ടിങ്ങിലൂടെ ഫലപ്രദമായ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിലും കഴിവുള്ള പ്രതിഭകള്‍ തന്നെയാണ്‌ ഫൈനല്‍ മത്സരങ്ങളിലെത്തിയതും വിജയികളായതും. (ഉദാഹരണം. സംഗീത്, (സൂപര്‍സ്റ്റാര്‍), പ്രശാന്ത് (സൂപ്പര്‍ ഡാന്‍സര്‍). ഇതിലെ മത്സരാറ്ഥികള്‍ കൂടുതലും വിദ്യാര്‍ഥികളായതിനാല്‍ ദിവസവും റിക്കോറ്ഡിങ്ങിന് വന്ന് എസ് എം എസ് ചെയ്യുന്നവരുടെ സൌകര്യത്തിന് വേണ്ടി അവരുടെ ഭാവി നഷ്ടപ്പേടുത്തണം എന്നാണോ?

4) ഈ പ്രോഗ്രാമിന്റെ മറ്റൊരു മേന്മ വെറും സാധാരണക്കാരായി കേരളത്തിന്റെ ഏതോ കോണില്‍ ജീവിച്ചു പോകുമായിരുന്ന ആള്‍ക്കാരാണ് ഇത്തരം പ്രോഗ്രാമുകളിലൂടെ പൊതു ജനത്തിന്റെ മുമ്പിലേക്ക് എത്തുന്നതും അവരുടെ കഴിവുകളെ മനസിലാക്കുന്നതും. പകരം സെക്കന്റുകള്‍ക്ക് പോലും വിലയേറിയ പാട്ടു കാ രെ കൊണ്ട് പൊതുജനത്തിന് വേണ്ടി ഈ പ്രോഗ്രാം ഫ്രീ ആയി നടത്താന്‍ ചാനലുകാറ്ക്ക് കഴിയുമോ.

5) ഇനി മറ്റൊരു കാര്യം. 40 കോടിയും 50 കോടിയും മുതല്‍ മുടക്കി എടുക്കുന്ന വമ്പന്‍ സിനിമാകള്‍ താങ്കള്‍ ടിക്കറ്റിന് പണം മുടക്കിയല്ലേ കാണുന്നത്. എന്നാല്‍ സിനിമാ താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ താങ്കള്‍ക്ക് പണം തിരികെ ലഭിക്കുമോ. റിയാലിറ്റി ഷോകള്‍ താങ്കള്‍ ഫ്രീയായി ആസ്വദിക്കുന്നു. പരിപാടി മോശമായാല്‍ നിങ്ങള്‍ക്ക് അടുത്ത ചാനലിലേക്ക് പോകുകയുമാവാം.

6) പക്ഷെ അതു ഫ്രീയായി താങ്കള്‍ക്ക് കാണമെങ്കില്‍ നടത്തിപ്പുകാര്‍ക്ക് പരിപാടി നടത്താന്‍ പണം വേണമല്ലൊ. അതിനവര്‍ കണ്ടെത്റ്റിയ മാര്‍ഗ്ഗമാവാം എസ് എം എസ് എന്നത്. ഒരു സാധാരണക്കാരന് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാവാനാവാത്ത സമ്മാനങ്ങളാണ് ഈ പ്രോഗ്രാമുകളുടെ ആകര്‍ഷണം. ഇതു തട്ടിപ്പെങ്കില്‍ കോന്‍ ബനേഗാ ക്രോര്‍പതി, കലന്‍ഡര്‍ ചലഞ്ചര്‍, മറ്റു ഓന്‍ലൈന്‍ ലോട്ടറികള്‍ മുതലായവ ഒക്കെ തട്ടിപ്പുകളല്ലെ.

മലയാളം ചാനലുകള്‍ ഇതരം പുതിയ പരീക്ഷണങ്ങള്‍ വീണ്ടും നടത്തണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. വിജയിക്കുന്ന പ്രോഗ്രാമുകളിലൂടെ ചാനലുകള്‍ വളരുന്നു. അതുവഴി പൊതു ജനങ്ങളിലേക്ക് കൂടുതല്‍ വിനോദ പരിപാടികളും നാട്ടിലെ ന്യൂസുകളും വരുന്നു. പ്രത്യേകിച്ചും ഒരു ദിവസത്തിന്റെ 14 മണിക്കൂറുകളോളം യാത്രയിലും ഓഫീസിലുമായി ചിലവഴിക്കുന്ന പ്രവാസികളായ എന്നേപ്പോലുള്ളവറ്ക്ക് ഇത്തരം ചാനലുകളും പ്രോഗ്രാമുകളും ഒരനുഗ്രഹം തന്നെയാണ്.

Labels: ,

Tuesday, March 13, 2007

ഒന്നിലധികം യാഹൂ, ഹോട്മെയില്‍ ഐഡിയില്‍‍ ഒരേ സമയം ലോഗിന്‍ ചെയ്യുവാ‍ന്‍

ഒന്നിലധികം യാഹൂ, ഹോട്മെയില്‍ ഐഡിയില്‍‍ ഒരേ സമയം ലോഗിന്‍ ചെയ്യുവാ‍ന്‍

ബൂലോകരെ . എന്റെ ബ്ലോഗ് ഗൂഗിള്‍ കാര് എടുത്ത് കളയാതിരിക്കാന്‍

ഒരു പോസ്റ്റ്.

ഒന്നിലധികം യാഹൂ ഐഡികളും, ഹോട്മെയില്‍ ഐഡികളിലും ഒരേ

സമയം ഒരു യൂസറിന്‍ ഓണ്‍ലൈനില്‍ വരാന്‍ സാധിക്കുന്ന ഒരു

സോഫ്റ്റ് വെയറിനെ ഞാന്‍ പരിചയപ്പെടുത്തട്ടെ.

നമ്മള്‍ പലപ്പോഴും ഹോട്മെയിലിലും യാഹൂവിലും മറ്റ് അനവധി ഇ

മെയിലുകളിലും ഒന്നിലധികം ഇമെയിലുകള്‍

ഉപയോഗിക്കുന്നവരാണെല്ലോ. [പേഴ്സണല്‍ + ഒഫിഷ്യല്‍+മാന്യന്‍

+അനോണി എന്ന നിലയില്‍ :) ]ഇവയിലെല്ലാം ദിവസവും പോയി

ചെക്ക് ചെയ്യാന്‍ ധാരാളം സമയം നമുക്ക് നഷ്ടപ്പെടാറുണ്ട്.

പ്രത്യേകിച്ചും ഡയല്‍ അപ്പ് ഉപയോഗിക്കുന്നവര് ഈ കാരണം കൊണ്ട്

ചില മെയില്‍ബോക്സുകള്‍ ദിവസവും തുറക്കാറെ ഇല്ല. അതു പോലെ

പല ചാറ്റ് ഐഡി ഉണ്ടെങ്കിലും ഒരു സമയത്ത് ഒരു യൂസറ്

ഐഡിയില്‍ മാത്രമെ നമുക്ക് ലോഗിന്‍ ചെയ്യാന്‍ യാഹൂവും

ഹോട്മെയിലും നമ്മെ അനുവധിക്കാറുള്ളൂ. ഇതിനൊരു പരിഹാരമാ‍ണ്‍

റ്റ്രില്ല്യന്‍ എന്ന പ്രോഗ്രാം.

ഞാന്‍ വിശദീകരിക്കാം. എനിക്ക് ഗുരു123@യാഹൂ.കോം,

റിക്രൂട്മെന്റ്12@യാഹൂ.കോം(ഒഫിഷ്യല്‍), സന്യാസി3

@ഹോട്മെയില്‍.കോം എന്നിങ്ങനെ 3 മെയില്‍ ഉണ്ടെന്നിരിക്കട്ടെ.

ഇവ മൂന്നിലുമായി എനിക്ക് പല ചാറ്റ് ഫ്രണ്ട്സും ഉണ്ട്. ഞാന്‍

പരിചയപ്പെടുത്തുന്ന ഈ പ്രോഗ്രാമില്‍ ഇവ മൂന്നും സെറ്റ് ചെയ്ത്

വെച്ചാല്‍ എല്ലാ ഫ്രണ്ട്‌സിനെയും ഒരു വിന്‍ഡോവിലൂടെ കാണാന്‍

സാ‍ധിക്കുന്നു. മാത്രമല്ല. ഒരോ മെയിലിലും ഉള്ള മെയിലുകള്‍

എത്രയെന്നു കാണാനും സാധിക്കും. അപ്പോള്‍ ദിവസവും നിങ്ങള്‍ക്ക്

എല്ലാ മെയിലുകളും ചെക്ക് ചെയ്യേണ്ടി വരുന്നില്ല.
ഈ സോഫ്റ്റ്‌വെയറിന്റെ ഇപ്പോളത്തെ സൈസ് ഏകദേശം 9എം.ബി

ആണ്‍, ഇത് ഉപയോഗിക്കുന്നവര്, യാഹൂവിന്റെയോ 10mb (

morethan 1hour online installation time) , മെസഞ്ചറിന്റെയോ (

15mb) സോഫ്റ്റ് വെയറ് ഉപയോഗിക്കണമെന്നില്ല.

2005ല്‍ ഇറങ്ങിയ ഈ സോഫ്റ്റ്‌വെയറ് ഇതിനോടകം 32മില്ല്യണ്‍

പ്രാവശ്യം ഡൌണ്‍ലോഡ് ചെയ്യപ്പെട്ട് കഴിഞ്ഞു. ഈ ലിങ്കില്‍ നിന്ന്
യൂസ് ചെയ്യുന്ന ആള്‍ക്കാരുടെ അഭിപ്രായങ്ങള്‍ അറിയാം.


റ്റ്രില്യണ്‍ സോഫ്റ്റ്‌വെയറിന്റെ ഹോം പേജിലേക്ക് പോകാന്‍ ഇവിടെ

അമറ്ത്തുക.



ഈ സോഫ്റ്റ് വെയരിലൂടെ മൊഴി കീമാ‍പ്പ് ഉപയോഗിച്ച് എന്റെ ലൈവ്

മെസന്‍‌ചറ് ഫ്രണ്ടുമായി മലയാളത്തില്‍ ചാറ്റ് ചെയ്തു. അത്

സാധ്യമാണ്‍. അതുപോലെ വോയ്സ്, വീഡിയോ ചാറ്റ് ഞാന്‍ റ്റെസ്റ്റ്

ചെയ്തിട്ടില്ല. ആരെങ്കിലും ഈ പ്രോഗ്രാം ഇതിനോടകം യൂസ്

ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി കമന്റിലൂടെ അറിയിക്കുക. കൂടാതെ മറ്റ്

എന്തെങ്കിലും സെക്യൂരിറ്റി ഇഷ്യൂ ഉണ്ടെങ്കിലും എഴുതുക.

ഇപ്പോള്‍ msn,yahoo,icq,aim, irc തുടങ്ങിയ ചാറ്റ്

സോഫ്റ്റ്‌വെയറുകളുടെ പ്ലഗ്ഇന്‍ നമുക്ക് ഇതില്‍ ലഭ്യമാണ്‍. വെറും 4mb

memory usage ആണ്‍ എന്റെ കമ്പ്യൂട്ടറില്‍ കാണിക്കുന്നത്. വളരെ

വേഗം ഓണ്‍ലൈനില്‍ ആകുകയും ചെയ്യുന്നു. ലോഗിന്‍ ചെയ്യാനുള്ള

താമസം കാരണം ലൈവ് മെസഞ്ചറ് ഇപ്പോള്‍ ഡയല് അപ് കാറ്ക്ക്

യൂസ് ചെയ്യാന്‍ വയ്യാത്ത സാഹചര്യമാണ്‍.

ലിമിറ്റേഷന്‍
1) നിറ്ഭാഗ്യമെന്നു പറയട്ടെ ജിമെയില്‍ (ഗൂഗിള്‍ റ്റോക്ക്) അവരുടെ

സപ്പോറ്ട് ഈ പ്രോഗ്രാമിന്‍ കൊടുത്തിട്ടില്ല. (സിബു ചേട്ടന്‍ ഈ

പോസ്റ്റ് കണ്ടാല്‍ ശ്രദ്ധിക്കുമല്ലൊ).
2) ഈ പ്രോഗ്രാമിന്റെ ബേസിക് വെര്‍ഷന്‍ മാത്രമെ ഫ്രീ ആയി

ലഭിക്കുകയുള്ളൂ. പ്രൊഫഷണല്‍ വേറ്ഷന്‍ ഫ്രീ അല്ല.
3) ലൈവ് മെസഞ്ചറ്, യാഹൂ തുടങ്ങിയ ചാറ്റ് സോഫ്റ്റ്‌വെയറുകളുടെ

പൂറ്ണമായ ഉപയോഗവും സൌകര്യങ്ങളും ഇതിലൂടെ ലഭ്യമല്ല.

അടിക്കുറിപ്പ്:- സ്വന്തം ഉത്തരവാദിത്തില്‍ ഈ പ്രോഗ്രാം

ഉപയോഗിക്കേണ്ടതാണ്‍. എനിക്ക് നന്നായി തോന്നുന്നത് ചിലപ്പോള്‍

അങ്ങനെയായിരിക്കണമെന്നില്ല.

Wednesday, December 27, 2006

ആദ്യമായി വിദേശ വിമാന യാത്ര ചെയ്യുന്നവറ്ക്കായി

ആദ്യമായി വിദേശ വിമാന യാത്ര ചെയ്യുന്നവറ്ക്കായി ആണ്‍ ഈ ലേഖനം. പ്രവാസി മലയാളികള്‍ തങ്ങളുടെ പ്രായമായ മാതാ പിതാക്കളെയോ അടുത്ത ബന്ധുക്കളെയോ ചില സാഹചര്യങ്ങളില്‍ വിദേശത്തേക്ക് കൊണ്ട് വരാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ നാം ഏറെ ഉല്‍ക്കണ്‌ഠാകുലരാകാറുണ്ട്. സത്യത്തില്‍ വിമാന യാത്ര എന്നത് വളരെ നിസാരമെങ്കിലും ആദ്യമായി യാത്ര ചെയ്യുംപോള്‍ പ്രായമായവറ്ക്ക് അത് ബുദ്‌ധിമുട്ട് ഉണ്ടാക്കും എന്നുള്ളതില്‍ സംശയമില്ല. ഈ ലേഖനത്തില്‍ ദുബായ് യാത്രയില്‍ ശ്രദ്‌ധിക്കേണ്ട കാര്യങ്ങളെ പറ്റി എഴുതാം. പ്രത്യേകിച്ചും ഇപ്പോള്‍ ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ നടക്കുകയാണല്ലോ.

അപ്പോള്‍ ആദ്യമായി വിദേശയാത്രക്ക് വേണ്ടത് പാസ്‌പോറ്ട്ടും വിസയും ആണ്. 50 വയസിന്‍ താഴെയുള്ളവറ്ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്. പിന്നെ എയറ് ലൈന്‍ ടിക്കറ്റും. ഒരു റിട്ടേണ്‍ റ്റിക്കറ്റാണ്‍ നിങ്ങള്‍ എടുത്തതെന്നുണ്ടെങ്കില്‍ IATA യുടെ ടിക്കറ്റില്‍ 3 കോപ്പിയുണ്ടാവും. ആദ്യത്തേത് പോകാനും രണ്ടാമത്തേത് മടക്കയാത്രക്കും, മൂന്നാമത്തേത് യാത്രക്കാരന്റെ കൈവശം വയ്ക്കാനും ഉള്ളതാണ്. ആദ്യമായി വരുന്നവരെ വലക്കാന്‍ ആദ്യത്തെ രണ്ട് റ്റിക്കറ്റ് പേജുകളും വലിച്ച് കീറിയെടുക്കുന്ന ഒരു പതിവ് നമ്മുടെ നാട്ടിലെ എയറ്പോറ്ട്ടില്‍ നിന്ന് ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. അതു കൊണ്ട് പ്രത്യേകം ശ്രദ്‌ധിക്കുക. രണ്ട് പേജ് കീറിയെടുത്താല്‍ ഒന്ന് മടക്കി വാങ്ങേണ്ടതാണ്‍. അല്ലെങ്കില്‍ തിരികെ പോകാന്‍ വേറേ ടികറ്റ് എടുക്കേണ്ടി വരും. (ബഡ്ജറ്റ് എയറ് ലൈന്‍സിന്‍ പേപ്പറ് ടിക്കറ്റ് ആയതിനാല്‍ ഈ പ്രശ്നം ഉണ്ടാവില്ല.)

a.) യാത്ര ചെയ്യാനാ‍യി നാം എയറ്‌പോറ്ടിനുള്ളില്‍ കടക്കുംപ്പോള്‍ നമ്മള്‍ ആദ്യമായി ചെയ്യുന്നത് ഹാന്‍ഡ് ബാഗ്, മറ്റു ചെറിയ ബാഗ് ഇവ ഒഴിച്ചുള്ള ലഗേജ് നാം കൊടുക്കുന്നു. (20കിലോ+10കിലോ ഹാന്‍ഡ് ബാഗ് ആണ്‍ അനുവദനീയമായ തൂക്കം. അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നാം അതിന്‍ ലഗേജ് ചാറ്ജ് കൊടുക്കേണ്ടി വരും) ഈ ലഗേജ് നമുക്ക് തിരിച്ച് കിട്ടുന്നത് ചെന്നിറങ്ങുന്ന എയറ്‌പോറ്ട്ടില്‍ ആണ്‍. ഈ ലഗേജ് കൊടുക്കുംപ്പോള്‍ തന്നെ നമ്മുടെ പാസ്‌പോറ്ടും ടിക്കറ്റും അവര്‍ ആവശ്യപ്പെടും. (ഇവിടെ വിസാ കാണിക്കണമെന്ന് നിറ്ബന്ധമില്ല. ആവശ്യപ്പെടുന്നുവെങ്കില്‍ മാത്രം കാണിക്കുക.) അത് തിരികെ ലഭിക്കുംപ്പോള്‍ (1) പാസ്പോറ്ടും, (2) ടിക്കറ്റ് (ടിക്കറ്റില്‍ നമ്മള്‍ അയച്ച ലഗേജിന്റെ ഐഡന്റിഫികേഷന്‍ നമ്പരടങ്ങിയ ഒരു (3) സ്റ്റിക്കറ് ഒട്ടിച്ചിരിക്കും.) (4) ബോറ്ഡിങ്ങ് പാസ് (ഇതില്‍ നാം ഫ്ലൈറ്റില്‍ ഇരിക്കുന്ന സീറ്റ് നമ്പറ് ഉണ്ടായിരിക്കും) കൂടാതെ എംബാര്‍ക്കേഷന്‍ ഫോമും ഉണ്ടായിരിക്കും. ഇവിടെ ഞാന്‍ നമ്പരിട്ട സാധനങ്ങള്‍ യാത്രയുടെ അവസാനം വരെ വളരെ സൂക്ഷിക്കേണ്ടതാണ്‍.

b.) കാരണം എയറ്പോറ്ട്ടിനുള്ളില്‍ 2ഓ 3ഓ സ്ഥലത്ത് സുരക്ഷാ പരിശോധനകള്‍ ഉണ്ടാവും ആ സമയത്ത് ചില ഡോറുകളില്‍ (magnetic door) കൂടെ നാം കടക്കണം. അപ്പോള്‍ ഈ സാധനങ്ങള്‍ നാം സൈഡില്‍ ബോക്സില്‍ വെക്കേണ്ടതായി വരും. മറ്റു ചിലപ്പോള്‍ XRay Machine ലൂടെ ഈ ബാഗ് കടത്തിവിടാന്‍ ആവശ്യപ്പെടും. മാത്രമല്ല വാതിലിലൂടെ കടക്കുംപ്പോള്‍ അലാറം അടിച്ചാല്‍ ഷൂസ്, ബെല്‍റ്റ്, ചെരുപ്പ്, സ്ലൈഡ് മുതലായവ അഴിച്ച് സൈഡില്‍ വച്ചിരിക്കുന്ന ചെറിയ ബോക്സില്‍ ഇടുവാന്‍ ആവശ്യപ്പെട്ടേക്കാം. (മെറ്റല്‍ പാറ്ടുകള്‍ ഒന്നും നമ്മുടെ ശരീരത്തില്‍ ഇല്ലാ എന്ന് ഉറപ്പു വരുത്താനാണ് ഇങ്ങനെ ചെയ്യുന്നത്. അവര്‍ ആവശ്യപ്പെടുന്നവ മാത്രം ഊരിവച്ചാല്‍ മതി. സ്വറ്ണാഭരണങ്ങള്‍ അഴിക്കേണ്ടി വരില്ല.) ഇവിടെ നിന്നും ആറ്ക്കും ഒന്നും നഷ്ടപ്പെടില്ല. പക്ഷെ ചെറിയ ബോക്സില്‍ ഇടുന്ന സാധനങ്ങള്‍ മറു വശത്ത് എത്തുംപ്പോള്‍ മറക്കാതെ എടുക്കണം എന്നു മാത്രം. ഇതു കൂടാതെ പോലീസ് കാര് ഒരു ദേഹ പരിശോധനയും നടത്തി എന്നു വരാം. ഇത് എല്ലാവറ്ക്കും ബാധകമാണ്‍. പൂറ്ണമായും അവരോട് സഹകരിക്കേണ്ടതാണ്. അതുവഴി നാം നമ്മുടെ സുരക്ഷ ഉറപ്പാക്കുകയാണ് ചെയ്യുന്നത്.

c.) ഇനി എവിടെയെങ്കിലും സാവകാശം ഇരുന്ന് എംബാര്‍ക്കേഷന്‍ ഫോമില്‍ അഡ്രസ്, പാസ്‌പോറ്ട് നമ്പറ്, ,ഫോണ്‍ നമ്പര്‍, യാത്ര തിരിക്കുന്ന എയറ് പോറ്ട്, എത്തിച്ചേരുന്ന എയറ്പോറ്ട് മുതലായവ എഴുതുക. (ആരോടെങ്കിലും സഹായം ആവശ്യപ്പേടാവുന്നതാണ്) ഇത് പൂരിപ്പിച്ചതിന്‍ ശേഷം നാം എമിഗ്രേഷന്‍ കൌണ്ടറിന്‍ മുമ്പിലെത്തുന്നു. അവിടെയുള്ള ഉദ്യോഗസ്ഥരെ നാം പാസ്‌പ്പോറ്ട്, ടിക്കട്, വിസിറ്റ് വിസാ ഇവ കാണിക്കുക. ചിലപ്പോള്‍ അവിടെയുള്ളവറ് എന്ങ്ങോട്ട് പോകുന്നെന്നോ, അവിടെ ആരൊക്കെയുണ്ടെന്നോ എന്നൊക്കെ ചോദിച്ചെന്നു വരാം. യാത്രയുടെ ഉദ്ദേശം പറയുക. അവിടെ നിന്നും പാസ്‌പോറ്ട്ടില്‍ exit എന്നടിച്ചിട്ട് പാസോറ്ട്, ടിക്കട്, വിസിറ്റ് വിസാ മുതലായവ തിരിച്ചു തരും. എംബാര്‍ക്കേഷന്‍ ഫോം അവര്‍ എടുക്കും.

d.) അതിന്‍ ശേഷം കസ്റ്റംസ് പരിശോധന. നമ്മുടെ കൈയില്‍ ഇലക്ട്രോണിക് ഉപകരണമൊന്നുമില്ലാത്തതിനാല്‍ ഇവിടെ ഒരു പ്രശ്നവുമില്ല. (തിരിച്ചു പോകുംപ്പോള്‍ ആണ്‍ കസ്റ്റംസ് പരിശോധക്ക് പ്രസക്തി) നമ്മുടെ കൈയില്‍ വിദേശ കറന്‍സി ഉണ്ടോ എന്ന് ഒരു പക്ഷെ ചോദിച്ചേക്കാം. 25000 രൂപക്ക് വരെയുള്ള ദിറംസ് നിയമപരമായി നമുക്ക് യാതൊരു പ്രശ്നവുമില്ലാതെ കൊണ്ടുപോരാം, അതിന്‍ മുകളില്‍ ആണെങ്കില്‍ മാത്രം അവര്‍ ഡിക്ലറെഷന്‍ ചെയ്യുവാന്‍ പറഞ്ഞെന്നു വരും.

e.) ഇനി അടുത്ത സ്ഥലമാണ്‍ വെയ്റ്റിങ് ഏരിയാ. ചിലപ്പോള്‍ 1 ഓ 2ഓ മണിക്കൂ റ് വരെ ഇവിടെ ഇരിക്കേണ്ടി വന്നേക്കാം. ഫാമിലിയായി കുട്ടികളുമൊത്ത് യാത്ര ചെയ്യുന്ന കുടുംബങ്ങളെ സഹായത്തിനായി കൂട്ട് പിടിക്കുന്നതില്‍ തെറ്റില്ല. (എന്നാല്‍ ഒരു സാധനവും അവരില്‍ നിന്ന് വാങ്ങി പിടിക്കാതിരുന്നാല്‍ മതി. ഒരു ലറ്ററ് പോലും).

f.) വിമാനത്തിലേക്ക് കയറുംപ്പോള്‍ ബോറ്ഡിങ് പാസിന്റെ പകുതി അവര്‍ കീറിയെടുക്കും. മറ്റെ പകുതി കയില്‍ സൂക്ഷിക്കുക. ഫ്ലൈറ്റിനുള്ളില്‍ കടന്നാല്‍ സീറ്റ് കണ്ടു പിടിച്ച് ഇരിക്കുക. ഫ്ലൈറ്റ് യാത്ര തുടങ്ങുന്നതിന്‍ മുമ്പ് ചില സുരക്ഷാ നിറ്ദ്‌ധേശങ്ങള്‍ അവറ് കാണിക്കും. (കടലില്‍ ഇറങ്ങിയാല്‍ ലൈഫ് ബെല്‍റ്റ് എങ്ങനെ ഉപയൊഗിക്കണം. പ്ലെയിനിനുള്ളില്‍ വായു ഇല്ലാതെ വന്നാല്‍ ഓക്സിജന്‍ മാസ്ക് ധരിക്കേണ്ട വിധം മുതലായവ.) അത് കണ്ട് ഭയക്കേണ്ട കാര്യമൊന്നുമില്ല. കാരണം അത് അപ്രകാരം കാണിച്ചിരിക്കണം എന്നത് ഗവണ്മെന്റ്‌ റൂളാണ്‍. യാത്ര ചെയ്യുംപ്പോളും കുലുക്കം അനുഭവപ്പെട്ടേക്കാം മോശമായ കാലാവസ്ഥയിലൂടെ പറക്കുന്നതിനാലാണത്.

i.) യാത്രയുടെ ഇടയില്‍ മറ്റൊരു എംബാര്‍ക്കേഷന്‍ ഫോം കൂടി പൂരിപ്പിക്കേണ്ടതായി വരും ദുബായില്‍ ഇറങ്ങുന്നവറ്ക്ക് ചില സമയങ്ങളില്‍ ഇതിന്റെ ആവശ്യമില്ല. എന്നാല്‍ ഷാറ്ജയില്‍ ആണെങ്കില്‍ ഇത് വേണ്ടി വരും. പൂരിപ്പിക്കാന്‍ അടുത്തിരിക്കുന്ന ഫാമിലിയായി യാത്ര ചെയ്യുന്നവരോട് സഹായം ആവശ്യപ്പെടാം.

ഇവിടുത്തെ എയറ്പോറ്ട്ടില്‍ എത്തിയാല്‍ ആദ്യം നാം എത്തുന്നത് എമിഗ്രേഷന്‍ കൌണ്ടറില്‍ ആണ്‍. അവിടെ പാസ്‌പ്പോറ്ട്, വിസിറ്റ് വിസാ ഒറിജിനല്‍ ഇവ കാണിക്കുക. അവര്‍ പാസ്പോറ്ട്ടില്‍ entry സീല്‍ അട്ച്ചതിന്‍ ശേഷം തിരിച്ചു തരും. കൊടുക്കുന്ന എല്ലാ പേപ്പറുകളും തിരികെ ലഭിച്ചോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്‍. (എംബാര്‍ക്കേഷന്‍ ഫോം കൊടുത്തുണ്ടെങ്കില്‍ അതു മാത്രം അവരുടെ കൈവശം വയ്ക്കും) അതിന്‍ ശേഷം ലഗേജ് കിട്ടുന്ന സ്ഥലത്തേക്ക് പോരാവുന്നതാണ്. അവിടെ ദീറ്ഘവൃത്താകൃതിയില്‍ ഉള്ള പല കണ്‍‌വെയരുകളില്‍ കൂടി ലഗേജ് നിരങ്ങി വരുന്നത് കാണാം. പ്രത്യേകം ശ്രദ്‌ധിക്കേണ്ടത് വന്ന പ്ലേയിനിന്റെ ലോഗോയും നമ്പരും ഉള്ള കന്‍‌വെയറിന്റെ അടുത്ത് മാത്രം നില്‍ക്കുക ഉദാഹരണം (air India IC 595). (ദുബായില്‍ 10ലധികം കണ്‍‌വ്വെയറുകള്‍ ഉണ്ട്.) ഇനി ഏതെങ്കിലും കാരണ വശാല്‍ ഒരുപാട് സമയം നിന്നിട്ടും ലഗേജ് കണ്ടില്ലെങ്കില്‍ കയിലുള്ള ടിക്കട്ടിലെ ലഗേജ് നമ്പറ് (ടികറ്റില്‍ ഒട്ടിച്ച് വച്ച സ്ലിപ്) കാണിച്ച് പരാതിപ്പെടാവുന്നതാണ്‍. സ്വന്തം പേര്‍ വലുതായി എഴുതി വച്ചാല്‍ മറ്റു പെട്ടിയുടെ ഇടയില്‍ നിന്നും വേഗം കണ്ടുപിടിക്കാ‍ന്‍ സാധിക്കും. ഇവിടെ നിന്നും പുറത്തേക്ക് ഇറങ്ങുംപ്പോഴും xray machine ഉണ്ടാ‍്കും.

ദുബായ് എയറ്പോറ്ട് എത്ര വലുതാണെങ്കിലും പുറത്തേക്ക് ഇറ്ങ്ങാന്‍ ഒരു വഴിയേ ഉള്ളൂ. അവിടെ നിങ്ങളുടേ ബന്ധുക്കള്‍ ഉണ്ടെങ്കില്‍ യാതൊരു ടെന്‍ഷനും കൂടാതെ യാത്ര ചെയ്യാവുന്നതാണ്‍.

Thursday, November 02, 2006

പരിണാമ സിദ്‌ധാന്തം ശരി തന്നെയോ? തെറ്റിദ്‌ധരിക്കരുതേ!






Saturday, September 16, 2006

ഒരു പറിച്ച് നടീല്‍

സുഹൃത്തുക്കളെ ഇത് മലയാളം 4 U എന്ന പേരില്‍ ഞാന്‍ ഉണ്ടാക്കിയ ബ്ലോഗിന്റെ പിന്തുടറ്ച്ചയാണ്‍. കഷ്ടകാലത്തിന് ഞാന്‍ ബീറ്റാ വെര്‍ഷനിലേക്ക് ഒന്നു ചുവട് മാറാന്‍ ശ്രമിച്ചു. പക്ഷെ എനിക്ക് എന്റെ പേരില്‍ മറ്റു ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ വയ്യാത്ത കണ്ടീഷനില്‍ ആയി പ്പോയി.പ്രിയ ശ്രീജിത്ത് പഴയ മലയാളം 4 ബ്ലോഗ് ലൈനില്‍ നിന്നു മാറ്റി ഇവനെ മലയാളം4യൂ (http://malayalam4you.blogspot.com) ഉള്‍പ്പെടുത്തും എന്ന് കരുതട്ടെ.